Posts

 കേൾക്കുന്നത് എല്ലാം നിന്റെ ചെവിയിൽ ഭദ്രമായിരിക്കട്ടെ"  എന്നാണ് അർഥം. ഇത് നടക്കാത്തത് കൊണ്ടാണ് പലപ്പോഴും തുറന്നു പറയാൻ ആളുകൾ മടിക്കുന്നത്. അഥവാ കേട്ടാൽ അവർ അനുഭവിച്ച മനോവേദന മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് ഇവിടെ അനീതിയും അക്രമവും കൂടുന്നത്. അപ്പോൾ കേൾക്കുമ്പോൾ, പറയുന്ന ആളിന്റെ അവസ്ഥ നമുക്ക് അനുഭവിക്കാൻ കഴിയണം. അല്ലാത്തിടത്തോളം ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും.
 മാതാ പിതാ ഗുരു ദൈവം  തന്റെ ജീവൻ തന്നെ പരിഗണിക്കാതെ ജന്മം കൊടുക്കുന്ന അമ്മ തന്നെ ഒന്നാമത്. അച്ഛനെ കാണിച്ചു തരുന്നത് അമ്മയാണ്. അച്ഛനും അമ്മയും ചേർന്ന് ഗുരുവിനെ കാണിച്ചു തരുന്നു. ഗുരുവാണ് ദൈവത്തിലേക്കുള്ള വഴി തുറക്കുന്നത്.  കടമ ചെയ്യുന്ന കാര്യത്തിലും ഇത് തന്നെയാണ് ഓർഡർ. അച്ഛനെയും അമ്മയെയും സംരക്ഷിക്കുന്നത് തന്നെ ഒന്നാമത്തെ ഉത്തരവാദിത്തം. അത് കഴിഞ്ഞാണ് ഗുരു. അച്ഛന്റെയും അമ്മയുടെയും സംരക്ഷണം സുരക്ഷിതത്വം തന്നെ പ്രധാനം. മുൻ കാലങ്ങളിൽ വീട്ടിലെ ഉത്തരവാദിത്തം നോക്കാതെ വരുന്ന ഭക്തരെ ഭഗവാൻ ശ്രീ സത്യ സായി ബാബ തിരിച്ചു അയക്കുമായിരുന്നു.  അപ്പോൾ അമ്മ എങ്കിലും മക്കളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. എന്തു സംഭവിച്ചാലും അമ്മയോട് പറയണം. അമ്മക്ക് ഒന്നും അറിയില്ല എന്ന് മക്കൾ പറയുമ്പോഴും മക്കളെക്കാൾ ലോകം കണ്ടവർ ആണല്ലോ. അനുഭവങ്ങൾ അവർക്കാണ് കൂടുതൽ. ഇത് രണ്ടു അമ്മയ്ക്കും ദുഃഖം ആയില്ലേ. എത്ര പ്രതീക്ഷയോടെ ആയിരിക്കും രണ്ടു പേരും മക്കളെ വളർത്തിയിട്ടുണ്ടാവുക.
 സകല ചരാചരങ്ങളും ഗുരു ആകുന്നതു എങ്ങനെ ആണ്? ഒരു വീണയെ നോക്കുക. വളരെ ശ്രദ്ധിച്ചു ശ്രുതി ചേർത്തു വായിച്ചാൽ മനോഹരമായ സംഗീതം കേൾക്കാം. പക്ഷേ കമ്പികൾ വലിച്ചു മുറുക്കിയാലോ അത് പൊട്ടിപ്പോകുന്നു. എല്ലാ സാഹചര്യങ്ങളും വസ്തുക്കളും നമുക്ക് പാഠങ്ങൾ ആണ്. എങ്ങനെ ആകണം എങ്ങനെ ആകരുത് എന്ന്. സകല അഴുക്കിലും ഉരുണ്ടു കിടക്കുന്ന മനുഷ്യൻ പഠിപ്പിക്കുന്നത് നമ്മൾ അങ്ങനെ ആകരുത് എന്നാണ്. അങ്ങനെ മുന്നിൽ വരുന്ന ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതും നമുക്ക് അനുഭവ പാഠങ്ങൾ ആണ്.  മുൻപ് നമ്മുടെ പ്രാർത്ഥന polum
 ഒരിക്കൽ ഒരു വേടൻ മരക്കൊമ്പിൽ ഇരിക്കുക ആയിരുന്നു. കാറ്റും മഴയും കൊണ്ട് അടിയുലയുന്ന കൊമ്പിൽ അയാൾ പിടിച്ചു തൂങ്ങി കിടന്നു. ഓരോ തവണ കയറി ഇരിക്കുമ്പോഴും കുറേ ഇലകൾ മരത്തിൽ നിന്നു താഴേക്കു വീഴും. കുറച്ചു കഴിഞ്ഞു ശ്രീ പരമേശ്വരൻ അയാൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ ഇരുന്നത് ഒരു കൂവള മരം ആയിരുന്നു. താഴെ ഇല വീണു കൊണ്ടിരുന്നത് ഒരു ശിവ ലിംഗത്തിലും. അപ്പോൾ അറിയാതെ എങ്കിലും അർച്ചന ആയിരുന്നു നടന്നു കൊണ്ടിരുന്നത്.  ഭഗവാൻ ഹൃദയം മാത്രമേ നോക്കൂ. അറിയാതെ എങ്കിലും ഹൃദയം കൊണ്ട് നാമം ഉച്ചരിച്ചാൽ ഭക്ത സംരക്ഷണത്തിന് ഇറങ്ങി വരും. ഭഗവാനെ കിട്ടാൻ വില കൂടിയ വസ്തുക്കൾ ഒന്നും വേണ്ട എന്നർത്ഥം.  ഭക്തൻ എന്തു കൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കും. എല്ലാം ഭഗവാന്റേത് തന്നെ ആണല്ലോ. അപ്പോൾ എന്തു കിട്ടിയാലും ബോണസ് ആണ്.
 ഓടക്കുഴൽ ഊതുന്ന കൃഷ്ണനും  പീലി അടർന്നു പോയ കണ്ണനും: എപ്പോഴും പറഞ്ഞു കേൾക്കുന്നതാണ് ഓടക്കുഴൽ ചുണ്ടിൽ ഇരുന്നാൽ ഭാഗ്യം ഊതി കളയും. പൊട്ടിയ പ്രതിമ വച്ചാൽ അനർത്ഥ മുണ്ടാകും എന്നൊക്കെ. ഓർക്കേണ്ട ഒരു കാര്യം ഭഗവാൻ ഒരിക്കലും ഒരു പ്രതിമ അല്ല. എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭഗവാനെ പ്രതിമയിൽ തളച്ചിടാൻ പറ്റുമോ?  കൃഷ്ണനെ ആലോചിക്കുമ്പോൾ മനസ്സിൽ വരുന്നത് മയിൽ പീലിയും ഓടക്കുഴലും അല്ലേ.  ഓടക്കുഴൽ ഇല്ലാതെ കണ്ണനെ സങ്കൽപ്പിക്കാൻ പറ്റുമോ.  പീലി അടർന്നു പോയ കണ്ണൻ: നമുക്ക് ആ പ്രതിമയോട് വലിയ അടുപ്പം ഉണ്ട് എങ്കിൽ അത് നന്നാക്കി ഉപയോഗിക്കാം. വീട്ടിലുള്ളവർക്ക് മുറിവ് പറ്റിയാൽ അവരെ കൊണ്ട് കളയാറില്ലല്ലോ. (അപൂർവമായി അതും നടക്കുന്നുണ്ട്).  എല്ലാം മനസിന്റെ തോന്നൽ ആണ്. നമുക്ക് പണി എടുക്കാൻ വയ്യ. നാക്കു നിയന്ത്രിക്കാൻ വയ്യ എങ്കിൽ അത് പ്രതിമയുടെ കുഴപ്പം ആയി. എന്തൊക്കെ കേട്ടാലും മനസിലാക്കാൻ ശ്രമിക്കാതെ. പുതിയ വീട് വച്ചാലും കുബേരനെ വച്ചാലും കാര്യമില്ല. വീട്ടിൽ പ്രശ്നം ആണ് എന്ന് പറഞ്ഞു വിഷമിക്കാതെ അത് നല്ലതാണെന്നു കരുതി സാധനയുടെ അളവ് കൂട്ടുക. പ്രശ്നങ്ങൾ എല്ലാം ഒഴിഞ്ഞു പോകും. കുറച്ചു നാളുകൾ...
 ജീവിതത്തിന്റെ നല്ല ഭാഗം അത്രയും നമ്മൾ നമുക്ക് ഇഷ്ടമുള്ളവരുടെ പിന്നാലെ ആയിരിക്കും എപ്പോൾ ആണോ നമ്മളെ സ്നേഹിക്കുന്നവരെ കണ്ടെത്തുന്നത് പിന്നെയാണ് നമ്മൾ വിജയിച്ചു തുടങ്ങുന്നത്. അത് വളരെ കുറച്ചു പേര് ആയിരിക്കും. ഉള്ളിലെ സ്നേഹം കാണിക്കാൻ കഴിയാത്തവർ ആയിരിക്കും. സ്നേഹം എന്നാൽ എല്ലാ കുറവുകളോടെ ഒരാളെ അംഗീകരിക്കുക എന്നാണ്. എല്ലാവർക്കും കാണും കുറവുകൾ പക്ഷേ അത് അവരുടെ സ്വഭാവം ആണ് എന്ന് അറിഞ്ഞ് നമുക്ക്  അവരെ കൂടെ കൂട്ടാം.  ഒരിക്കൽ ഒരു തൊഴിലാളി തന്റെ ഗുരുവിനെ കണ്ടു പറഞ്ഞു മുതലാളി വല്ലാതെ ദ്രോഹിക്കുന്നു. സഹിക്കാൻ പറ്റാതെ ആകുന്നു. ഗുരു പറഞ്ഞു കൊടുത്തു നീ നിന്റെ പ്രാർത്ഥനകളിൽ ഇടവേളകളിൽ ഒക്കെ മുതലാളിക്ക് നന്മ വരാൻ പ്രാർത്ഥിക്കണം. നിനക്ക് എന്തൊക്കെ കിട്ടാൻ ആഗ്രഹം ഉണ്ടോ അതൊക്കെ ആ മനുഷ്യന് കിട്ടാൻ പ്രാർത്ഥിക്കണം. എത്ര മഹത്തായ ഉപദേശം. വളരെ ബുദ്ധിമുട്ട് ആണ് എങ്കിലും അപ്രാപ്യമല്ല.  നമ്മൾ സ്നേഹിക്കുന്നവർ അങ്ങനെ അഭിനയിക്കുമ്പോൾ നമ്മുടെ ജീവിതം ഭദ്രമാക്കാൻ കഷ്ടപ്പെടുന്നത് നമ്മളെ സ്നേഹിക്കുന്നവരാണ്.
 പൃഥയും ഗാന്ധാരിയും  മഹാ ഭാരതത്തിലെ രണ്ടു അമ്മമാർ. ദുർവാസാവിൽ നിന്നു വരം കിട്ടി,  ആഗ്രഹിക്കാതെ കിട്ടിയ കുഞ്ഞിനെ ഒഴുക്കിക്കളയുന്നു കുന്തി ദേവി. ആ കുട്ടി ആരുടെയോ വാക്ക് കേട്ടു ഒരു ധർമ്മ ചിന്തയും ഇല്ലാതെ വളരുന്നു. ഭർത്താവിന്റെ സമ്മതത്തോടെ പിന്നെയും മൂന്നു കുട്ടികൾ ധർമപുത്രർ ഭീമൻ, അർജുനൻ. അവിടെ വേണ്ടാത്ത ചിന്ത ഒന്നും വരേണ്ട. മഹാന്മാരുടെ ജനനം  തേജസ് അമ്മയുടെ ശരീരത്തിൽ പ്രവേശിച്ചു തന്നെ.  കുന്തി ദേവി ക്ക് മക്കൾ ആയപ്പോൾ ഗാന്ധാരി സ്വന്തം വയറു ഞെരിച്ചു. ഒരു മാംസ പിണ്ഡം പുറത്തു വന്നു. അതിനെ 101 കുടത്തിൽ ഇട്ടു വച്ച് നേടിയതാണ് 100 ആൺകുട്ടികളും ഒരു പെൺകുട്ടിയും. ഇനി ഇപ്പോഴത്തെ കാലവുമായി ഒന്ന് വിലയിരുത്തി നോക്കൂ. ആഗ്രഹിച്ചു നേടേണ്ടതാണ് കുട്ടികൾ. ആഗ്രഹിക്കാതെ ജനിക്കുന്ന കുട്ടികൾ ഭൂരിഭാഗവും നാടിനു നാശം വിതക്കുന്നു. മുൻപ് പറയും അച്ഛനും അമ്മയും ഒഴികെ എന്തും വാങ്ങാൻ കിട്ടുമെന്ന്. ഇപ്പോൾ അതാണ് സുലഭമായി കിട്ടുന്നത്. നൂതന രീതിയിൽ കുട്ടികളെ നേടുന്നത് ഗാന്ധാരി കുട്ടികളെ നേടിയത് പോലെ അല്ലേ.  ഇതൊക്കെ എല്ലാക്കാലത്തും ഇവിടെ ഉള്ളതാണ്.  എപ്പോഴും പ്രകൃതിക്കു താളം പകരുന്നത് ഋഷി തുല്യ...